താൽകാലിക അടിസ്ഥാനത്തിൽ പെരുമ്പാവൂരിന്നടുത്ത് ഒക്കലിൽ അഗ്രിക്കൾച്ചർ ഡെമോൺസ്ട്രേറ്ററായി ജോലിചെയ്യുകയായിരുന്നു ഞാൻ. ആറളം ഫാമിൽ സ്ഥിരം ജോലിക്കുള്ള ഇന്റർവ്യൂ കഴിഞ്ഞിട്ട് ഫലം പ്രതീക്ഷിച്ചിരിക്കെയാണ് എംബ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരം ഒക്കലിൽ നിയമിതനായത്. ജോലിയിൽ ചേർന്നിട്ട് ഒരാഴ്ച കഞ്ഞതേയുള്ളൂ ഒരു ദിവസം ഉപ്പായുടെ കത്ത് വന്നു. ആറളം ഫാമിൽനിന്നും അപ്പോയ്മെന്റ് ഓർഡർ വന്നിട്ടുണ്ട് ഉടൻ പുറപ്പെടുക. ഒന്ന് രണ്ട് മാസം മുമ്പ് പാലക്കാട് എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും വിളിച്ച പ്രകാരം ഞാൻ ഒരു ഇന്റർവ്യൂവിന് ഹാജറായിരുന്നു. ഒക്കലിൽ ജോലിചെയ്ത ഒരാഴ്ചത്തെ ശമ്പളത്തിന്റെ രശീത് ഞാൻ താമസിച്ചിരുന്ന വീട്ടിലെ ഇക്കായെ ഏല്പിച്ച് ഞാനുടൻ പുറപ്പെട്ടു. പെട്ടിയും തൂക്കി എറണാകുളം കെ എസ് ആർട്ടീസി സ്റ്റാന്റിലെത്തി. സ്റ്റാന്റിൻലെ ചുവരിൽ ഒട്ടിച്ചിരുന്ന രാഗം എന്ന സിനിമയുടെ പോസ്റ്റർ. കടൽ കരയിൽ പേരക്കുട്ടിയോ ടൊന്നിച്ച് ഇരിക്കുന്ന മുത്തശ്ശന്റെ (അടൂർ ഭാസി) ചിത്രമായിരുന്നു പോസ്റ്ററിൽ. എന്നാൽ പിന്നെ അതൊന്ന് കണ്ട് കളയാമെന്നായി. നേരെ പോയി മോണിങ്ങ് ഷോ കണ്ടു. കിട്ടിയ ബസ്സിൽ ഓങ്ങല്ലൂർ വന്നിറങ്ങി. രാത്രിഏഴരമണ...